
ഡൽഹി: ഭരണഘടനാ ഭേദഗതിയിലൂടെ രാജ്യത്തിന്റെ പേര് ‘ഭാരത്’ എന്നോ ‘ഹിന്ദുസ്ഥാന്‍’എന്നോ ആക്കി മാറ്റണമെന്നവശ്യപ്പെട്ടാണ് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിയ്ക്കുന്നത്. ഹർജി ഇന്ന് പരിഗണിക്കാൻ ഇരിക്കുകയായിരുന്നു, എന്നാൽ ഹർജി പരിഗണിക്കുന്നത് സുപ്രീ കോടതി മറ്റൊരു ദിവസത്തേയ്ക്ക് മാറ്റുകയായിരുന്നു.
ഡല്‍ഹി സ്വദേശിയാണ് ഹര്‍ജി സമര്‍പ്പിച്ചത്. ‘നമ്മുടെ രാജ്യത്തിന്റെ ദേശീയതയുടെ അഭിമാനം വര്‍ദ്ധിപ്പിക്കാന്‍’ ഭരണഘടന ഭേദഗതി ചെയ്ത് ഇന്ത്യയുടെ പേര് മാറ്റണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. ഇന്ത്യ എന്ന പേര് കൊളോണിയൽ കാലത്തെ അനുസ്മരിപ്പിക്കുന്നതാണെന്നും നമ്മുടെ ദേശീയത പ്രതിഫലിപ്പിക്കുന്ന പേരാണ് രാജ്യത്തിനു വേണ്ടതെന്നും ഹർജിയിൽ പറയുന്നു.
ഇന്ത്യയെന്ന പേര് കൊളോണിയല്‍ കാലത്തെ അനുസ്മരിപ്പിക്കുന്നതാണെന്നും, രാജ്യത്തിന്റെ ഇപ്പോഴുള്ള ഇംഗ്ലീഷ് നാമം മാറ്റുന്നത് ഭാവി തലമുറയുടെ ദേശാഭിമാനം വര്‍ദ്ധിപ്പിക്കുമെന്നും സ്വാതന്ത്ര്യ സമര സേനാനികളായ പൂര്‍വികര്‍ക്ക് നല്കുന്ന നീതിയാണിതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ പ്രധാന നഗരങ്ങള്‍ക്ക് ഇപ്പോൾ തദ്ദേശീയമായ പേര് നല്‍കുകയാണ്, അതിനൊപ്പം രാജ്യവും ശരിയായ പേരിലേക്ക് മടങ്ങണമെന്നാണ് ഹര്‍ജിക്കാരന്റെ ആവശ്യം.
Also Read | മുടിവെട്ടാൻ ആധാർ കാർഡ് നിർബന്ധമാക്കി ഒരു സംസ്ഥാനം
കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് സുപ്രീംകോടതിയില്‍ ഈ ഹര്‍ജി പരിഗണനയ്ക്കെത്തിയത്. അന്നേദിവസം ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ ഹാജരല്ലാത്തതിനെ തുടര്‍ന്ന് ഹര്‍ജി പരിഗണിക്കുന്നത് മറ്റൊരു ദിവസത്തേയ്ക്ക് മാറ്റിവെക്കുകയായിരുന്നു.
Also Read | നിസാർഗ: തെക്ക് കിഴക്കൻ അറബിക്കടലിലെ തീവ്രന്യൂനമർദം; യെല്ലോ അലേർട്ട്, മുന്നറിയിപ്പ് !!
ഇതിനു മുൻപും ഇത്തരത്തിലുള്ള ഹർജികൾ സുപിം കോടതിയിൽ പലരും സമർപ്പിച്ചിരുന്നു. 2016 മാർച്ചിൽ ഇത്തരത്തിൽ ഒരു ഹർജി സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ടിഎസ് താക്കൂർ ഉൾപ്പെടുന്ന ബെഞ്ച് തള്ളിയിരുന്നു.