
Mobile Covid Testing Unit in Malappuram / മലപ്പുറം ജില്ലയില്‍ സമ്പർക്കത്തിലൂടെ കൊറോണവൈറസ് വ്യാപനം ശക്തമായതോടെ കൂടുതല്‍ പേരെ പരിശോധിക്കുന്നതിന് സഞ്ചരിക്കുന്ന കൊവിഡ് പരിശോധന യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. ആരോഗ്യവകുപ്പും ആരോഗ്യ കേരളവും സംയുക്തമായാണ് പദ്ധതി ആരംഭിച്ചത്. പരിശോധന യൂണിറ്റ് ജില്ല കലക്ടർ ഗോപാലകൃഷ്ണൻ ഫ്ലാഗ് ഓഫ് ചെയ്തു.
ജില്ലയിലെ രോഗ വ്യാപന പ്രദേശങ്ങളില്‍ എത്തി രോഗ ലക്ഷണങ്ങൾ ഉള്ളവരുടെ സ്രവം ശേഖരിച്ച് പരിശോധനയ്ക്കായി മഞ്ചേരി മെഡിക്കല്‍ കോളജിലെ പിസിആര്‍ ലാബില്‍ എത്തിക്കുകയാണ് യൂണിറ്റ് ചെയ്യുക.
ഒരേസമയം രണ്ടു പേരുടെ സ്രവം ഈ വാഹനത്തില്‍ പരിശോധനക്ക് എടുക്കാൻ സാധിക്കും. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പരിശോധനക്ക് വിധേയനാകുന്ന വ്യക്തിക്കും പ്രത്യേകം ക്യാബിന് വാഹനത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഓരോ തവണ സ്രവം സ്വീകരിച്ച ശേഷവും രോഗിയുടെ ചേംബറും ഗ്ലൗസും അണുവിമുക്തമാക്കും. കൂടാതെ ആരോഗ്യ വകുപ്പിന്റെ മാനദണ്ഡ പ്രകാരമുള്ള എല്ലാ സുരക്ഷാ മുന്‍ കരുതലുകളും ലാബില്‍ സജ്ജമാക്കിയിട്ടുണ്ട്.
ആരോഗ്യ സംബന്ധമായ ബോധവത്ക്കരണ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന ആരോഗ്യ വകുപ്പിന്റെ വാഹനമാണ് ഫൈസലിന്റെ നേതൃത്ത്വത്തിലുള്ള പെരിന്തല്‍മണ്ണ എംഇഎ എഞ്ചിനീയറിങ് കോളജിലെ എന്‍എസ്എസ് വിഭാഗം വിദ്യാർഥികളുടെ സഹായത്തോടെ ആരോഗ്യ കേരളം പദ്ധതിയുടെ ഫണ്ട് ഉപയോഗിച്ച് പരിശോധന യൂണിറ്റിനായി തയ്യാറാക്കിയത്.