
ന്യൂയോർക്ക്: അമേരിക്കയിൽ പോലീസ് കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ ആഫ്രിക്കൻ – അമേരിക്കൻ വംശജനായ ജോർജ് ഫ്ലോയിഡിന്റെ ശവസംസ്കാരചെലവുകൾ ഏറ്റെടുത്തു മുൻ ലോക ബോക്സിങ് ഇതിഹാസം ഫ്ലോയിഡ് മെയ്വെതർ. ജോർജ് ഫ്ലോയിഡിന്റെ കുടുംബം സഹായം സ്വീകരിക്കാൻ തയ്യാറായതോടെ ശവസംസ്കാരചടങ്ങുകൾക്ക് ആവശ്യമായ 88,500 ഡോളർ (ഏകദേശം 68,13000 രൂപ) ആണ് ബോക്സിങ് ഇതിഹാസം സംഭാവന ആയി നൽകിയത്.
ജൂൺ 9 തിനു ജന്മസ്ഥലം ആയ ഹൂസ്റ്റണിൽ ആണ് ജോർജ്ജ് ഫ്ലോയിഡിന്റെ ശവസംസ്കാരം നടക്കുക. ലോകത്തിലെ ഏറ്റവും സമ്പന്നനായ കായികതാരങ്ങളിൽ ഒരാൾ ആണ് ബോക്സിങ് ഇതിഹാസം ആയ മെയ്വെദർ.
1996 മുതൽ 2015 വരെ പ്രഫഷണൽ ബോക്സർ ആയിരുന്ന മെയ്വെതർ, 2015 ൽ വിരമിക്കുകയൂം പിന്നീട് 2017 ൽ ഒരു മത്സരത്തിനായി തിരിച്ചുവരികയും ചെയ്തു. പ്രഫഷണൽ ബോക്സിങ് കരിയറിൽ ആർക്കും പരാജയപ്പെടുത്താൻ കഴിഞ്ഞിട്ടില്ല എന്നതാണ് അദ്ദേഹത്തോടെ ഇതിഹാസ താരമാക്കി മാറ്റിയത്.
2015-ൽ പറഞ്ഞ പ്രസ്താവനയായ “1960 കളിൽ ആഫ്രിക്കൻ അമേരിക്കൻ ജനങ്ങൾ അനുഭവിക്കുന്ന സമാനമായ വംശീയ അധിക്ഷേപങ്ങൾ ഇന്നും നിലനിൽക്കുന്നു” എന്നു പറഞ്ഞ മെയ്വെദറിന്റെ പരാമർശം അന്ന് വിവാദം ആയിരുന്നു. ജോർജ് ഫ്ലോയിഡിന്റെ കൊലപാതകം ഇന്ന് മെയ്വെദറിന്റെ പരാമർശം എത്രത്തോളം ശരിയെന്നു തെളിയിക്കുക ആണ് വീണ്ടും.